പാലക്കാട് ജില്ലയിലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് പണം വിതരണം ചെയ്യുന്നതിലെ എല്ലാ തടസങ്ങളും പരിഹരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. നിയമസഭ മീഡിയ റൂമിൽ ക്യാബിനറ്റ് യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന യോഗങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ന് ചേർന്ന മന്ത്രിസഭ നിർണായക തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
വായ്പ അനുവദിക്കുന്നതിൽ നിന്ന് പ്രാഥമിക സഹകരണ സംഘങ്ങളെ പൂർണമായും ഒഴിവാക്കാനും സപ്ലൈകോയുടെ നേതൃത്വത്തിൽ വിതരണം പൂർത്തിയാക്കാനും തീരുമാനമായി. ഇതുവരെ പ്രാഥമിക സംഘങ്ങൾക്ക് നൽകാനുള്ള 52 കോടി രൂപ ഉടൻ വിതരണം ചെയ്യും. ഇത് സംബന്ധിച്ച് എസ്ബിഐ, കാനറ തുടങ്ങിയ ബാങ്കുകളുമായി നടത്തിയ ചർച്ചകളിൽ അനുകൂല തീരുമാനം ഉണ്ടായതായി അദ്ദേഹം വ്യക്തമാക്കി.
കേരള ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ കേസുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരെയും സീനിയർ അഭിഭാഷകരെയും നിയമിക്കാൻ മന്ത്രിസഭ അനുമതി നൽകി.

* ക്യാബിനറ്റ് തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി